Tuesday, February 25, 2014

വാട്ട്സ്‌ ആപ്പ്‌ (WhatsApp)

     ഞ്ച്‌ ബ്രേക്കിന്‌ ഓഫീസ്‌ പൂട്ടി പുറത്തിറങ്ങാനിരിക്കുകയായിരുന്നു ഹംസ. അപ്പോഴാണ്‌ എക്സിക്യൂട്ടീവ്‌ ലോഞ്ചിലെ ടെലിഫോണിൽ നിന്നും കോൾ വരുന്നത്‌. അയാൾ ആകാംശയോടെ ഫോൺ അറ്റന്റ്‌ ചെയ്തു.

 ‘ഹംസ.. മിസ്റ്റർ ഇമാദ്‌ ഈസ്‌ ലുക്കിംഗ്‌ ഫോർ യൂ.. ഓകെ..’

വിളിക്കുന്നത്‌ ബോസിന്റെ സെക്രട്ടറിയാണ്‌, ആൽബർട്ട്.

‘ഓ.. കെ.. ഐ ആം കമിംഗ്‌..’

അയാൾ ദൃതിയിൽ ഫോൺ വെച്ച്‌ കസേരയിൽ നിന്നും ചാടിയെണീറ്റു. ഇപ്പോഴത്തെ ആകാംശക്ക്‌ പ്രത്യേക കാരണമുണ്ട്‌. സാലറി ഇംഗ്രിമെന്റിന്‌ റിക്വസ്റ്റ്‌ നൽകി ബോസിന്റെ അപ്പോയിൻമെന്റിന്‌ വേണ്ടി കാത്തിരിക്കുകയായിരുന്നു അയാൾ.

‘പെന്റിംഗിലുള്ള ഇംഗ്രിമെന്റ്‌ റിക്വസ്റ്റിന്‌ ഇന്നൊരു തീരുമാനമാകും..’
അയാൾ സ്വപ്നം കണ്ടു.

കഴുത്തിൽ കെട്ടിയ ടൈ വലിച്ച്‌ മുറുക്കി ബാത്ത്‌ റൂമിലെ കണ്ണാടിയിൽ നോക്കി അയാൾ സ്വയം വിലയിരുത്തി.

‘എക്സലന്റ്‌’

പിന്നെ ആത്മ വിശ്വാസത്തോടെ എക്സിക്യൂട്ടീവ്‌ ലോഞ്ചിലേക്ക്‌ നടന്നു. ബോസിന്റെ മുറിയുടെ വാതിലിൽ മുട്ടി പതുക്കെ തള്ളി തുറന്നു.

‘മേ ഐ കമിംഗ്‌ സർ..’

അപ്പോൾ മറ്റാരോടോ ഫോണിൽ സംസാരിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു അദ്ധേഹം. തല കുലുക്കി അകത്ത്‌ വരാൻ അനുവാദം നൽകി. അയാൾ അകത്ത്‌ കടന്നു. അനുസരണയുള്ള ഒരു കുട്ടിയെ പോലെ ബോസിന്റെ മേശയിൽ നിന്നും അൽപ്പം അകലയായി നിൽപ്പുറപ്പിച്ചു. ഫോൺ കോൾ അവസാനിച്ചപ്പോൾ മേശയിലുള്ള മറ്റൊരു ഫോണെടുത്ത്‌ ബോസ്‌ എന്തൊ പരതിക്കൊണ്ടിരുന്നു.

‘ഹംസ.. കം ഹിയർ...’

മൊബൈൽ ഫോൺ ഉയർത്തി പിടിച്ച്‌ അദ്ധേഹം പറഞ്ഞു.

‘ലുക്‌.. വാട്ടീസ്‌ ദീസ്...’

അയാൾ മേശയുടെ അടുത്തേക്ക്‌ നീങ്ങിനിന്ന്‌ മൊബൈൽ ഫോണിലേക്ക്‌ നോക്കി. മൊബൈലിലെ ഒരു ഫോട്ടൊ തുറന്ന്‌ ബോസ്‌ അയാളെ കാണിച്ചു.

‘അയ്യ്വെ..  ഇതെന്ത്‌....?

ആരൊ കുനിഞ്ഞ്‌ നിന്ന് ?പിന്നാമ്പുറം കാണിക്കുന്ന ഫോട്ടൊ.
ച്ഛെ ഇയാൾക്കെന്താ വട്ടു പിടിച്ചൊ ..?'

അയാൾ ജാള്യതയോടെ ബോസിനെ നോക്കി.

‘ഹംസ.. വാട്ടീസ്‌ ദീസ്‌..?

ഞെട്ടലിൽ നിന്ന്‌ മുക്തമാകുന്നതിന്‌ മുമ്പ്‌ മറ്റൊരു ഫോട്ടോ ഫ്ളിപ്പ്‌ ചെയ്ത്‌ കാണിച്ച്‌ അദ്ധേഹം വീണ്ടും ചോദ്യമെറിഞ്ഞു.

‘ഐ.. ഡോണ്ട്‌ നൗ സർ...’

മുഖത്തെ മ്ളാനത മറച്ച്‌ ഒരു ചെറു പുഞ്ചിരിയോടെ അയാൾ പറഞ്ഞു.

 ‘യൂ.. ഡോണ്ട്‌ നൗ...?

മൂന്നാമതൊരു ഫോട്ടോ കുടി കാണിച്ച്‌ പരിഹാസം കലർന്ന ഒരു ചിരിയോടെ ബോസ്‌ അയാളുടെ മുഖത്തേക്ക്‌ നോക്കി. അയാൾ ഒന്നു കൂടി താഴ്ന്നുനിന്ന്‌ ഫോട്ടോയിലേക്ക്‌ സൂക്ഷിച്ചു നോക്കി.
ഈ ഫോട്ടോക്ക്‌ കുറച്ചുകൂടി വ്യക്തതയുണ്ട്‌. കുനിഞ്ഞ്‌ നിൽക്കുന്ന രണ്ട്‌ കാലുകൾക്കിടയിലൂടെ പരിചിതമായ ഒരു മുഖം അയാൾ കണ്ടു.

‘ച്ഛെ.. ഇത്‌ അവന്റെ ഫോട്ടൊയല്ലെ..?  ഇതിപ്പൊ ഇവിടെ എങ്ങനെ?

കുനിഞ്ഞ്‌ നിന്ന്​‍്‌ ഷോ കാണിക്കുന്നത്‌ തന്റെ ചെറിയ പയ്യൻ രണ്ടുവയസ്‌ കാരൻ ഹിബാനാണെന്ന്‌ അയാൾ തിരിച്ചറിഞ്ഞു. ജാള്യതയോടെയും തെല്ലദിശയത്തോടെയും അയാൾ ബോസിനെ നോക്കി.

‘യെസ്‌.. വാട്ട്സ്‌ ആപ്പ്‌..’

ബോസ്‌ ഫോട്ടൊ മിനിമയ്സ്‌ ചെയ്ത്‌ കാണിച്ചു. ഹംസ എന്തൊ പറയാൻ തപ്പി തപ്പി തുടങ്ങുമ്പോഴേക്കും ബോസിന്റെ അടുത്ത കമന്റ്‌ വന്നു:

‘യു കാൻ ഗോ...’

പോകാൻ പറഞ്ഞ്‌ തീരും മുമ്പേ അയാൾ എബൗട്ടേൺ അടിച്ച്‌ പുറത്തേക്കിറങ്ങി. തന്റെ ഫോണിൽ നിന്നും വാട്ട്സ്‌ ആപ്പ്‌ മെസഞ്ചർ വഴി ഫോർവേർഡ്‌ ചെയ്ത ഫോട്ടോയാണ്‌ ബോസിന്റെ മൊബൈൽ ഫോണിലുള്ളതെന്ന്‌ അയാൾക്ക്‌ ബോധ്യമായി.

‘ഇത്‌ അവൻ പറ്റിച്ച പണിതന്നെ.. മൂത്തവൻ ഹിഷാം.. അവൻ എപ്പോഴാണിതെല്ലാം ഒപ്പിച്ചെടുത്തത്‌..
എൽ.കെ.ജി ക്ളാസിൽ പോകാൻ തുടങ്ങിയിട്ടേയുള്ളൂ അപ്പോഴേക്കും തുടങ്ങി മൊബൈലിലെ അവന്റെ  ലീലാവിലാസങ്ങൾ.. അല്ലെങ്കിലും മൊബൈലിൽ കളി അവനിത്തിരി കൂടുതലാ... അവനെന്താ മുടക്കൊന്നുമില്ലല്ലൊ.. ഫോട്ടോക്ക്‌ പോസ്‌ ചെയ്തു കൊടുക്കാൻ മറ്റവനുമുണ്ടല്ലൊ.. അവരെ മാത്രം കുറ്റപ്പെടുത്തിയിട്ടെന്ത്‌ കാര്യം... ചോറ്‌ തിന്നാനും ചായ കുടിക്കാനുമെല്ലാം ഉപ്പച്ചീന്റെ മൊബൈൽ ഓഫർ ചെയ്യുന്ന മറ്റൊരുത്തി കൂടിയുണ്ടല്ലോ, അവരുടെ തള്ള..
അയ്യ്വേ അയാളുടെ മുമ്പിൽ ആകെ നാണം കെട്ടുപോയി..
മനുഷ്യനെ മെനക്കെടുത്താൻ ആളുകള്‌ ഓരോന്ന്‌ കണ്ടു പിടിക്കുന്നു. വാട്ട്സ്‌ ആപ്പ്‌ ഫേസ്‌ ബുക്ക്‌ തേങ്ങാ കുല.. എന്റെ പടച്ചോനെ ഇനിയെന്തൊക്കെയാണാവോ കാണേണ്ടി വരിക..
ച്ഛേ എല്ലാം നശിച്ചു ഈ മാസമെങ്കിലും ഇംഗ്രിമെന്റ്‌ തരപ്പെടുമെന്ന്‌ കരുതിയതായിരുന്നു അതാണ്‌ ഒടുക്കത്തെ ഒരു ‘ഷോ’യിൽ കുരുങ്ങി അനിശ്ചിതത്തിലായിരിക്കുന്നത്‌..
അവന്റെ മൊബൈൽ കൊണ്ടുള്ള അഭ്യാസങ്ങൾ ഇന്ന്‌ തന്നെ ഞാൻ അവസാനിപ്പിക്കും...'

കലിപ്പ്‌ അടക്കാനാവാതെ അയാൾ സ്വയം പിറുപിറുത്തു. കഴുത്തിൽ മുറുകി കിടന്ന ടൈ ഊരി ടേബിളിലേക്ക്‌ വലിച്ചെറിഞ്ഞ്‌ ഓഫീസ്‌ മുറി പൂട്ടി അയാൾ പുറത്തിറങ്ങി...











മുഹമ്മദ്കുഞ്ഞി വണ്ടൂർ
muhammed kunhi wandoor
muhammed kunhi wandoor


സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...